റോം: അർജന്റീനിയൻ സൂപ്പർ താരവും ബാർസലോണ സ്ട്രൈക്കറുമായ ലയണൽ മെസ്സി വീണ്ടും ഫിഫയുടെ (ഫിഫ ദി ബെസ്റ്റ്) മികച്ച താരം. മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ വാൻ ദെയ്കിന് കൂടുതൽ സാധ്യത കൽപ്പിച്ച ഇത്തവണ പക്ഷേ പ്രവചനങ്ങളെ എല്ലാം മറികടന്ന് മെസ്സിതന്നെ ഫിഫയുടെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അമേരിക്കയുടെ മേഗൻ റപ്പിനോ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിന്‍റെ അലിസൺ ബക്കറാണ് മികച്ച ഗോൾ കീപ്പർ.
2019ലെ ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാര്‍ഡ് ഹംഗേറിയന്‍ താരം ഡാനിയേല്‍ സോറി സ്വന്തമാക്കി. ലയണല്‍ മെസിയേയും ക്വിന്‍റേറോയെയും മറികടന്നാണ് സോറി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.