മലേഷ്യയില്‍ വിനോദ സഞ്ചാരത്തിനിടെ കാണാതായ കൗമാരക്കാരിയുടെ മൃതദേഹം നഗ്നമായ നിലയില്‍ കാട്ടില്‍ നിന്ന് കണ്ടെത്തി. പത്തു ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ലണ്ടനില്‍ താമസിക്കുന്ന കുടുംബത്തിനൊപ്പമാണ് നോറ മലേഷ്യയിലെത്തിയത്. ആഗസ്ത് 4ന് കാണാതായി. പഠന വൈകല്യമുണ്ടായിരുന്നു നോറയ്ക്ക്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. പിന്നീട് 350ലേറെ പേര് സംഘമായി തിരിഞ്ഞ് അന്വേഷിക്കുകയായിരുന്നു.
നോറയുടെ മരണം പട്ടിണി മൂലമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഒരാഴ്ചയോളം ഒന്നും കഴിക്കാതെ കാട്ടിൽ കഴിഞ്ഞത് കൊണ്ട് ചെറുകുടലിൽ രക്തസ്രാവം ഉണ്ടായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.