തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശാലിനി. രാജ്കുമാറിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. രാജ്കുമാറിനെ മര്‍ദ്ദിക്കാന്‍ എസ് ഐ നിര്‍ദ്ദേശം നല്‍കി. വേട്ടപട്ടി മൃഗത്തെ വേട്ടയാടുന്നത് പോലെയായിരുന്നു മര്‍ദ്ദനം. വരുന്ന പൊലീസുകാരെല്ലാവരും തല്ലി. ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാര്‍ കരയുകയായിരുന്നു. രാജ്കുമാറിന്റെ കണ്ണില്‍ എസ്‌ഐ പച്ചമുളക് ഞെരടി. ഗീതു, റസിയ എന്നീ പോലീസുകാരികള്‍ എന്നെ അടിച്ചു. ഗീതു എന്ന പൊലീസുകാരി എന്റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് ഒഴിക്കുകയും ചെയ്തു ശാലിനി വെളിപ്പെടുത്തി.
തങ്ങൾ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന എസ്പിയുടെയും ഡിവൈഎസ്പിയുടെയും വാദത്തെ പാടെ തള്ളുകയാണ് ശാലിനി. എസ്പിക്കും ഡിവൈഎസ്പിക്കും ഒക്കെ വിവരമറിയാമായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരുമായി വയർലെസിലൂടെ സംസാരിക്കുന്നത് കേട്ടുവെന്നും ശാലിനി പറഞ്ഞു.
രാജ്കുമാറിന്റെ സ്ഥാപനത്തില്‍ കോടികളുടെ ഇടപാട് നടന്നിട്ടില്ല. നടന്നത് 15 ലക്ഷത്തിന്റെ ബിസിനസ് മാത്രമാണെന്നും ശാലിനി പറഞ്ഞു. വായ്പക്കായാണ് താനും രാജ്കുമാറിനെ സമീപിച്ചതെന്നും സംഘത്തില്‍ ആളെ ചേര്‍ത്തത് കൊണ്ടാണ് തന്നെ എംഡിയാക്കിയത്. കൂലിപ്പണിക്കാരിയായിരുന്ന തന്നെ ജീവനക്കാരിയാക്കിയത് രാജ്കുമാറാണെന്നും ശാലിനി പറഞ്ഞു.