കൊച്ചി: വീട്ടമ്മയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ റബ്ബർ തോട്ടത്തിൽ കണ്ടെത്തി.കോതമംഗലം വടാട്ടുപാറ സ്വദേശി മേരിയെയാണ്(60) കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയം.
കുട്ടമ്പുഴ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ റബർ തോട്ടത്തിൽ പോയ മേരി തിരികെ എത്താതിരുന്നതോടെ ഭർത്താവ് മാത്യു അന്വേഷിച്ചിറങ്ങിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന്റെ കഴുത്തിൽ ആഴത്തിൽ രണ്ട് മുറിവുകളുണ്ട്. മേരിയുടെ ആഭരണങ്ങളൊന്നും നഷ്ടമാകാത്തതിനാൽ മോഷണശ്രമം ഉണ്ടായിട്ടില്ലെന്നാണ് നിഗമനം.