കോട്ടയം: രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വ നിർണയം വൈകുന്നതിൽ മനപ്രയാസം ഉണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. എപ്പോഴാണ് തീരുമാനമുണ്ടാകുകയെന്നത് അറിയില്ല. മുസ്ലിം ലീഗിന്റെ ആശങ്കയെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥിത്വം അട്ടിമറിക്കുന്നതായി ബന്ധപ്പെട്ട് താൻ സിപിഎമ്മിനെ അല്ല വിമർശിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പറയുമെന്നും കെപിസിസി അധ്യക്ഷന്‍. സ്ഥാനാർത്ഥിപ്രഖ്യാപനം നടന്നുകഴിഞ്ഞാൽ ഓരു പടക്കുതിരയെപ്പോലെ കോൺഗ്രസ് മുന്നോട്ട് വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ വയനാട് മത്സരിക്കുന്നതിനിതിരെ സിപിഎം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന മുല്ലപ്പള്ളിയുടെ വാക്കുകളെ തള്ളി കെ മുരളീധരനും രംഗത്ത് വന്നിരുന്നു.