ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കും.കേരളത്തിന്റെ ആവശ്യം രാഹുൽ ഗാന്ധി അംഗീകരിച്ചെന്ന് എ.കെ ആന്റണി അറിയിച്ചു.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ ആന്റണിക്കൊപ്പം ഉണ്ടായിരുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം കെപിസിസി നേതൃത്വമാണ് ഹൈക്കമാന്‍ഡിനെ അറിയിച്ചത്. രാഹുല്‍ ഗാന്ധിക്ക് മുന്‍പാകെ മുതിര്‍ന്ന നേതാക്കളും ഈ ആവശ്യം മുന്നോട്ടുവെച്ചു. അതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ പരന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും അഭിപ്രായങ്ങളുമായി രംഗത്തെത്തി. ഇതിനിടെ രാഹുല്‍ വയനാട്ടില്‍ എത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സിപിഐഎം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അനിശ്ചിതങ്ങള്‍ക്കിടയില്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ രാഹുല്‍ തയ്യാറാകുന്നില്ല. ഒരു ഹിന്ദി ദിന പത്രത്തിനും വാര്‍ത്ത ഏജന്‍സിയായ പിടിഐക്കും നല്‍കിയ അഭിമുഖത്തില്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന സൂചന രാഹുല്‍ നല്‍കി. ദക്ഷിണേന്ത്യയില്‍ മത്സരിക്കണം എന്ന ആവശ്യം ന്യായം ആണെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന്റെ പതിനെട്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോഴും വയനാട് മണ്ഡലം ഒഴിച്ചിട്ടത് ആശങ്കയും ആശയക്കുഴപ്പങ്ങളും ഇരട്ടിക്കാന്‍ ഇടയാക്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതിലുള്ള അമര്‍ഷം വ്യക്തമാക്കി മുസ്ലീം ലീഗും മുതിര്‍ന്ന നേതാക്കളും എത്തി. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതിനിടെ രാഹുല്‍ വയനാട്ടിലും പ്രിയങ്കാ ഗാന്ധി വാരാണസിയിലും മത്സരിക്കുമെന്ന വാര്‍ത്തയുമെത്തി. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതോടെ രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിലാണ് വിരാമമായിരിക്കുന്നത്.