ന്യൂഡൽഹി: ടെലികോം കമ്പനി എറിക്സൺ കമ്പനിക്ക് കൊടുക്കേണ്ട 580 കോടി രൂപ അനിൽ അംബാനി അടച്ചു. സുപ്രീം കോടതി വിധി പ്രകാരമാണ് പണമടച്ചത്. പണം അടക്കാത്ത പക്ഷം
മൂന്ന് മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.
എറിക്സൺ കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടയ്ക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി വിധിച്ചിരുന്നു. എറിക്സന് കമ്പനിക്ക് നല്‍കാനുള്ള 550 കോടി രൂപ നല്‍കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനായിരുന്നു നടപടി. സുപ്രീംകോടതി അനുവദിച്ച നാലാഴ്ച്ചത്തെ സാവകാശം തീരാൻ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അനിൽ അംബാനി പണമടച്ച് ശിക്ഷ ഒഴിവാക്കിയത്. മൊത്തം നല്‍കാനുള്ള 571 കോടി രൂപയില്‍ 118 കോടി രൂപ ആര്‍കോം ഇതിനകം നല്‍കിയിരുന്നു