Business

5000 കോടിയുമായി വ്യവസായി നിതിന്‍ സന്ദേശര മുങ്ങി

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നീ വന്‍ തട്ടിപ്പുകാരെ കടത്തിവെട്ടിയാണ് ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശര വിവാദനായകനാകുന്നത്.

ഇന്ത്യയില്‍ 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷമാണ് കുടംബത്തിനൊപ്പം നൈജീരിയയിലേക്ക് കടന്നത്. ഗുജറാത്തിലെ സ്റ്റെര്‍ലിംഗ് ബയോടെക് എന്ന ഔഷധ നിര്‍മാണ കമ്പനിയും ഒട്ടേറെ അനുബന്ധ വ്യവസായങ്ങളും നടത്തിയിരുന്ന നിതിന്‍ സന്ദേശര അഞ്ച് ബാങ്കുകളേയാണ് കബളിപ്പിച്ചത്. ആന്ധ്ര ബാങ്ക്, യൂക്കോ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ 5 ബാങ്കുകളെയാണ് ഈ സമര്‍ഥന്‍ കൂളായ് വെട്ടിച്ചത്.

ഏതാണ്ട് 300 വ്യാജ കമ്പനികള്‍ സ്റ്റെര്‍ലിംഗ് ഗ്രൂപ്പ് കടലാസില്‍ പടച്ചുണ്ടാക്കി. നിതിന്റെ സഹോദരന്‍ ചേതനും ചേര്‍ന്നാണ് തട്ടിപ്പിന് കളമൊരുക്കിയത്. സിബിഐ കേസെടുത്തതോടെ ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാത്ത നൈജീരിയയിലേക്ക് സഹോദരന്‍ മുങ്ങിയത്.

2016 ഡിസംബര്‍ 31ലെ കണക്ക് പ്രകാരം കമ്പനിയുടെ മൊത്തം കുടിശ്ശിക 5383 കോടി രൂപയാണ്. തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്‌സിയുടെ മാതൃക അതേപടി പിന്തുടര്‍ന്നാണ് നിതിന്‍ സന്ദേശര ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ടത്. കോടികള്‍ വെട്ടിച്ച് നാടുവിട്ടാല്‍ ആരും ചോദിക്കാനില്ലെന്ന് നിതിന്‍ മനസ്സിലാക്കിയതോടെയാണ് നാടുവിടല്‍ പദ്ധതിക്ക് കളമൊരുക്കിയത്.

അതേസമയം നിതിന്‍ സന്ദേശര നൈജീരിയയ്ക്കു കടന്ന സംഭവത്തില്‍ കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ട്വീറ്റ്. കേസില്‍ അറസ്റ്റിലായ ഗഗന്‍ ധവാന്‍, വായ്പ നല്‍കുന്ന കാലത്തെ അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന് സൂചിപ്പിക്കുന്നതാണ് ട്വീറ്റ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top