കൊച്ചി: പാലാരിവട്ടത്ത് ഹോട്ടൽ ശുചിമുറിയിൽ ഒളിക്യാമറ വച്ചു. ഹോട്ടലിലെത്തിയ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലിലെത്തിയ കുടുംബത്തിലെ പെൺകുട്ടി ശുചിമുറിയിൽ കയറിയപ്പോഴാണ് വീഡിയോ റെക്കോർഡിങ്ങ് ഓണായ നിലയിൽ മൊബൈൽ കണ്ടത്. ഹോട്ടല്‍ ജീവനക്കാര്‍ ഇത് നിഷേധിച്ചതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.
ജീവനക്കാരെ വിവരമറിയിച്ചപ്പോൾ വേലുവും മറ്റൊരാളും ശുചിമുറിയിൽ കയറി വാതിൽ അടച്ചു. കുറച്ചു സമയത്തിനുശേഷം പുറത്തിറങ്ങിയ ഇരുവരും മൊബൈൽ ക്യാമറ ഉണ്ടായിരുന്ന കാര്യം നിഷേധിച്ചതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. തുടർന്ന് പാലാരിവട്ടം പൊലീസെത്തി വേലുവിനെ കസ്റ്റഡിയിലെടുത്തു.