ഹോളിവുഡിൽ മീ ടു ക്യാമ്പയിൻ ഭാഗമായി നിരവധി നടിമാരാണ് തങ്ങളുടെ തുടക്കകാലത്ത് നേരിട്ട സമ്മർദങ്ങളെയും പീഡനങ്ങളെയും കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുള്ളത്.എന്നാൽ അതിൽനിന്നും വ്യത്യസ്തമായ ഒന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പതിനാലാം വയസ്സിൽ ലൈംഗിക പീഡനത്തിന് ഇരയായി എന്നാണ് ജെസി കേവ് വെളിപ്പെടുത്തിയത്. സഹോദരി ബാബേ കേവിനൊപ്പം പങ്കെടുത്ത പോഡ്കാസ്റ്റ് വീഡിയോയിലാണ് ജെസി ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഹാരി പോർട്ടർ സീരീസിലെ ലാവെന്റർ ബ്രൗൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ജെസി കേവ് .താൻ അനുഭവിച്ച മാനസികാഘാതത്തിൽ നിന്നും വർഷങ്ങൾ പിന്നിട്ടിട്ടും താൻ മോചിതയായിട്ടില്ലെന്നാണ് 33 കാരിയായ ജെസി പറയുന്നത്.
തന്റെ 14-ാം വയസ്സിൽ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്ത ടെന്നീസ് പരിശീലകനാണ് പീഡനത്തിന് ഇരയാക്കിയത്. അയാൾ അധ്യാപകനെന്ന സ്ഥാനം ചൂഷണം ചെയ്തുവെന്നും തന്നെ സംരക്ഷിക്കേണ്ടിയിരുന്ന അധ്യാപകൻ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട് അധ്യാപകൻ ഈ പീഡനകേസിൽ ജയിലിലായി.
എന്നിരുന്നാൽ പോലും ഈ വിഷയത്തിൽ നിന്നുമുണ്ടായ മാനസിക പ്രശ്നങ്ങൾ ഭീകരമായിരുന്നു. പതിനെട്ട് വയസ്സുവരെ ഈ പ്രശ്നങ്ങളെ കുറിച്ചൊന്നും ബോധവതിയായിരുന്നില്ല. പിന്നീടാണ് അത് ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടുന്നുവെന്ന കാര്യം തിരിച്ചറിഞ്ഞത് എന്നാണ് ജെസി കേവ് പറയുന്നു .
പ്രൈഡ്, ഗ്രേറ്റ് എക്സ്പക്റ്റേഷൻ എന്നീ ചിത്രങ്ങളിലും ഒട്ടനവധി ടെലിവിഷൻ ഷോകളിലും ജെസി കേവ് അഭിനയിച്ചിട്ടുണ്ട്. നടൻ ആൽഫി ബ്രൗണാണ് ജെസിയുടെ ജീവിത പങ്കാളി.