തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപ്പിടിത്തം അട്ടിമറിയാണെന്നാണ് പ്രതിപക്ഷ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനമാചരിക്കുകയാണ് .ബിജെപിയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കാനുളള ബോധപൂർവമായ നീക്കമാണ് തീപ്പിടിത്തമെന്നും തെളിവുനശിപ്പിക്കാനുളള ശ്രമമാണെന്നും ബിജെപിയും കോൺഗ്രസും ആരോപിച്ചു.
എഡിജിപി മനോജ് എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥ തലസമിതിയും സംഭവത്തിൽ അന്വേഷണം നടത്തും. ഡിസാസ്റ്റർ മാനേജ്മെന്റ് സെക്രട്ടറി കൗശികനും മറ്റുനാല് ഉന്നതോദ്യോഗസ്ഥരുമാണ് തീപ്പിടിത്തം അന്വേഷിക്കും. എന്നാൽ ഈ അന്വേഷണം സ്വീകാര്യമല്ലെന്നും എൻ.ഐ.എ ഇത് അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.