തിരുവനന്തപുരം: ലൈഫ് മിഷന് സിഇഒ യു. വി ജോസിനോട് വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി എസി മൊയ്ദീന്. നാളെ നിയമസഭ ചേരാനിരിക്കെയാണ് മന്ത്രി വിശദീകരണം തേടിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും മന്ത്രി ആരാഞ്ഞു. ഫ്ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ നേരത്തെയും വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
യൂണിടാകും കോൺസുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് യു.വി. ജോസ് മന്ത്രിയെ അറിയിച്ചതായാണ് വിവരം. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കാനും ആശുപത്രി നിർമിക്കാനുമുള്ള കരാറിൽ റെഡ് ക്രസന്റിനു പകരം ഒപ്പുവച്ചത് യുഎഇ കോൺസൽ ജനറലും യുണിടാകും തമ്മിലാണെന്ന രേഖകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി റിപ്പോർട്ട് തേടിയത്.
2019 ജൂലൈ 31നാണ് കരാറില്‍ ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ തലപ്പള്ളി താലൂക്കില്‍പ്പെട്ട സ്ഥലത്ത് 140ഓളം പേര് പാര്‍പ്പിട സമുച്ചയം നിര്‍മിക്കാനുള്ളതാണ് കരാര്‍.