കൊച്ചി:എറണാകുളം കോലെഞ്ചേരി പാങ്കോട്ടിൽ എഴുപത്തഞ്ചൂകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ.വനിത കമ്മീഷന് കേസെടുത്തു. കമ്മീഷന് സ്വമേധയാ ആണ് കേസെടുത്തത്.
അതേസമയം അമ്മ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് മകന്. ദേഹം മുഴുവന്‍ പരുക്കുണ്ട്. ഒരു സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും മകന് പറഞ്ഞു. കുടിക്കാന്‍ വെള്ളം നല്‍കാമെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയതെന്നാണ് അമ്മ പറഞ്ഞത്. അതേസമയം, പീഡനം നടന്ന സ്ഥലം കേന്ദ്രീകരിച്ച് അനാശാസ്യ ഇടപാടുകളുള്ളതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസിന് വീഴ്ചയെന്നും നാട്ടുകാര്‍ ആരോപിച്ചു.
വയോധികയ്ക്ക് മാരകമായപരുക്കുണ്ട്. ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇവര്‍ താമസിച്ച വീട്ടിലെ മൂന്നുപേരെ ചോദ്യം ചെയ്യുന്നു. ഒരാള്‍ നിരീക്ഷണത്തിലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പുത്തന്‍കുരിശ് ഇന്സ്പെക്ടര്ട പറഞ്ഞു.