ആലപ്പുഴ: കായംകുളത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് വീട് കയറി ആക്രമണം. കാപ്പ കേസ് പ്രതിയായ ആക്ഷിക്കിന്റെ വീട്ടിലാണ് ഒരു വിഭാഗം ഗുണ്ടകൾ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കേസിൽ ആറുപേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു.
കായംകുളം എരുവയിൽ ശനിയാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് സംഭവം. ആക്ഷിക്കിന്റെ വീട്ടിലാണ് വടിവാളുകളുമായി ആറംഗ സംഘം എത്തിയത്. പുറത്തേക്ക് ആരും ഇറങ്ങി വരാത്തതിനെതുടർന്ന് സംഘം വടിവാൾ വീശി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു . വിവരമറിഞ്ഞെത്തിയ പോലീസ് നാലു പേരെ സംഭവ സ്ഥലത്തു നിന്നും പിടികൂടി. രണ്ടു പേരെ പിന്നീട് അറസ്റ്റു ചെയ്തു. ഗുണ്ടാ സംഘാഗങ്ങളായ ഫിറോസ് ഖാൻ, അജ്മൽ, സഫദർ,ഷമീം,നിഷാദ് ജീമോൻ എന്നീവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. വീട് കയറി ആക്രമണം , ആയുധ ഉപയോഗിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കോവിഡിന്റെ പശ്ചാതലത്തിൽ ഗുണ്ടാ നേതാക്കൾക്ക് പരോൾ ലഭിച്ചിരുന്നു. കായംകുളത്ത് ഗുണ്ടാ സംഘങ്ങൾ പിടിമുറുക്കാൻ ഇതാണ് കാരണമെന്ന് പോലീസ് പറയുന്നു.