കൊച്ചി:പ്രവാസികളുമായുള്ള ആദ്യവിമാനം കേരളത്തിലെത്തി. അബുദാബി-കൊച്ചി വിമാനത്തിൽ 181 യാത്രക്കാർ. യാത്രക്കാരിൽ നാലുു കുട്ടികളും 49 ഗർഭിണികളും.
വിമാനത്താവളത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂര്‍ സ്വദേശികളാണ്. ഇവര്‍ക്ക് പോകാനായി മൂന്ന് കെഎസ്ആര്‍ടിസി ബസുകളാണ് ഒരുക്കിയത്. ആകെ എട്ട് കെഎസ്ആര്‍ടിസി ബസുകളും 40 ഓളം ടാക്സികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
വിമാനത്തിലെ യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് ഇറക്കുക. ഇവരെ ആദ്യം തെര്‍മല്‍ സ്കാനറിലൂടെ കയറ്റും.
ആര്‍ക്കെങ്കിലും രോഗ ലക്ഷണം കാണിച്ചാല്‍ ഇവരെ ഉടന്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.
എമിഗ്രേഷന്‍ നടപടികള്‍ക്കായി അഞ്ച് കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പത്ത് ജീവനക്കാരാണ് ഇവിടെയുള്ളത്. പരമാവധി ഒന്നര മിനുട്ടില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ക്വാറന്റീനില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാര്‍ക്ക് ക്ലാസ് നല്‍കും. അഞ്ച് മിനുട്ടാണ് ഈ ക്ലാസിന്റെ ദൈര്‍ഘ്യം. ജില്ലാ ഭരണകൂടമാണ് ക്ലാസെടുക്കുന്നത്. പിന്നീട് ക്വാറന്റീന് ലംഘിക്കില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങും. നോര്‍ക്കയുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് സ്കാന്‍ ചെയ്ത ശേഷം വീണ്ടും തെര്‍മല്‍ സ്കാന്‍ നടത്തും. പിന്നീട് ജില്ല തിരിച്ച് യാത്രക്കാരെ ഇരുത്തും. അതിന് ശേഷം ഇവരെ ക്വാറന്റീനിലേക്ക് മാറ്റും.
രണ്ടാം വിമാനവും എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത് 182 യാത്രക്കാർ.