തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
മൂന്നുപേരും വയനാട് ജില്ലയിൽ നിന്നുള്ളവർ.
സമ്പർക്കം മൂലം ആണ് രോഗബാധയുണ്ടായത്.
ചെന്നൈ കോയമ്പേട് മാർക്കറ്റിൽ പോയ വന്ന വയനാട് സ്വദേശിയായ ലോറി ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ലോറിയുടെ ക്ളീനറുടെ മകനുമാണ് രോഗബാധ.
ലോറി ഡ്രൈവർക്കു നേരത്തേ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
മറ്റിടങ്ങളിൽ പോയി തിരിച്ചെത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ അയഞ്ഞാൽ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് രോഗബാധയുള്ളവരുടെ ആരുടെയും പരിശോധനാഫലം നെഗറ്റീവായി വന്നിട്ടില്ല. ഇതുവരെ 502 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ കഴിയുന്ന രോഗബാധിതരുടെ എണ്ണം 37 ആണ്. നിരീക്ഷണത്തിലുള്ളത് 21,342 പേരാണ്. 21,034 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ഇന്നുമാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 33,800 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 33,265 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് 1024 ടെസ്റ്റുകൾ നടത്തി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാഗ്രൂപ്പിൽപ്പെട്ട 2,512 സാമ്പിളുകൾ പരിശോധിച്ചു. 1,979 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവായി.
സംസ്ഥാനത്ത് പുതുതായി ഹോട്ട്സ്പോട്ടുകളില്ല. കണ്ണൂർ-18, കോട്ടയം-6, വയനാട്-4, കൊല്ലം-3, കാസർകോട്-3, പത്തനംതിട്ട-1, പാലക്കാട്-1, ഇടുക്കി-1 എന്നിങ്ങനെയാണ് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം