തിരുവനന്തപുരം : ലോക്ക്ഡൗണിന്റെ ഭാഗമായി കേരളത്തില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കാം.
കണ്ടെയ്ന്മെന്റ് സോണില്‍ അത്യാവശ്യവാഹനങ്ങള്‍ മാത്രം ഓടിക്കാനാണ് അനുമതിയുള്ളത്. എന്നാല്‍ അവശ്യസര്‍വീസിന് നിയന്ത്രണങ്ങള്‍ ബാധകമല്ല. മൂന്നാംഘട്ടത്തില്‍ ഇത്ത്രരത്തിലുള്ള നിയന്ത്രണമില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
നമ്പർ അനുസരിച്ചുള്ള നിയന്ത്രണത്തിന്റെ കാര്യത്തില്‍ പൊലീസിനിടയില്‍ അവ്യക്തത നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്.
നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.