ന്യൂജഴ്സിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ ദമ്പതികളുടെ കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. ഇന്ത്യൻ വംശജരായ ഗരിമ കോത്താരിയും ഭർത്താവ് മൻമോഹൻ മല്ലുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഗരിമ അഞ്ചുമാസം ഗർഭിണി ആയിരുന്നുവെന്നും ഗരിമയെ കൊലപ്പെടുത്തിയതാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായും പൊലീസ് വെളിപ്പെടുത്തി.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൻമോഹൻ നദിയിൽ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ അനുമാനം. ഷെഫായ ഗരിമയും മൻമോഹനും ചേർന്ന് ന്യൂജഴ്സി സിറ്റിയിൽ ഇന്ത്യൻ റസ്റ്റൊറന്റ് നടത്തി വരികയായിരുന്നു. ഐഐടിയിലെ വിദ്യാഭ്യാസത്തിന് ശേഷം കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായാണ് മൻമോഹൻ യുഎസിൽ എത്തിയത്.
സംഭവത്തിലെ ദുരൂഹതകൾ നീക്കുമെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും മാതൃകാദമ്പതികളായിരുന്നുവെന്നും മരണ വാർത്ത ഞെട്ടിച്ചുവെന്നും റസ്റ്റൊറന്റിലെ ജീവനക്കാർ പറയുന്നു.
ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; യുവാവ് നദിയിൽ ചാടി ജീവനൊടുക്കി
By
April 30, 2020 9:17 pm