ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 85 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ കണക്കുപ്രകാരമാണ് വൈറസ് ബാധിതരുടെ എണ്ണം വ്യക്തമാക്കിയിരിക്കുന്നത്. 64 പേര്‍ ഇന്ത്യക്കാരും 17 പേര്‍ വിദേശികളുമാണ്. ഇതില്‍ 16 പേര്‍ ഇറ്റാലിയന്‍ സ്വദേശികളാണ്. ഒരാള്‍ കാനഡ സ്വദേശിയാണ്. ഇന്ത്യ ഇതുവരെ 1031 പേരെ രാജ്യത്ത് നിന്ന് ഒഴിപ്പിച്ചു. മാലിദ്വീപ്, യുഎസ്, മഡഗാസ്‌കര്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് രാജ്യത്ത് നിന്ന് ഒഴിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ചെക്ക്‌പോസ്റ്റുകള്‍ അടയ്ക്കും. രാജ്യാന്തര അതിര്‍ത്തിയിലെ 18 ചെക്ക്‌പോസ്റ്റുകള്‍ ശനിയാഴ്ച അടയ്ക്കും. അതിനിടെ സുപ്രീംകോടതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനിമുതല്‍ അത്യാവശ്യ കേസുകള്‍ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി അറിയിച്ചു. സുപ്രീംകോടതിയിലെ എല്ലാ കോടതികളും ഇനി പ്രവര്‍ത്തിക്കില്ല.
അതേസമയം കോവിഡ് 19 ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 5,000 കടന്നു. 118ഓളം രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച കോവിഡ് 19 വൈറസിനെ തുടര്‍ന്ന് 5,080 പേരാണ് മരിച്ചത്. രോഗം ബാധിച്ചവരില്‍ ഇതുവരെ 70,712പേര്‍ രോഗവിമുക്തരായി. 1,37,882 പേര്‍ക്കാണ് ഇതുവരെ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്.
വിവിധ രാജ്യങ്ങളിലായി 62,090 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. വൈറസ് ബാധയുടെ ഉറവിട കേന്ദ്രമായ ചൈനയില്‍ 3177 പേരാണ് ഇതുവരെ മരിച്ചത്. ചൈനക്ക് ശേഷം കോവിഡ് 19 ഏറ്റവുമധികം നാശം വിതച്ച ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം കഴിഞ്ഞദിവസം 1000 കടന്നിരുന്നു. 1016 പേര്‍ ഇതുവരെ ഇവിടെ മരണപ്പെട്ടു. 15,000ത്തില്‍ അധികം പേര്‍ക്കാണ് ഇറ്റലിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ 11,364 പേര്‍ക്കും ദക്ഷിണ കൊറിയയില്‍ 7979 പേര്‍ക്കും വൈറസ് ബാധിച്ചിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR