കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിനാണ് മകം തൊഴലിനായി നട തുറക്കുക.രാത്രി 8 30 വരെ മകം തൊഴാൻ സൗകര്യമുണ്ടാകും.മകം തൊഴലിനായി വിപുലമായ സൗകര്യങ്ങളാണ് കൊച്ചിൻ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും ഏർപ്പെടുത്തിയിട്ടുള്ളത്.
രാവിലെ ഓണകുറ്റിച്ചിറയിൽ ആറാട്ടിനുശേഷം മകം എഴുന്നള്ളിപ്പ് നടന്നു. പൂരപ്പറമ്പിൽ 7 ആനപ്പുറത്തായിരുന്നു മകം എഴുന്നള്ളിപ്പ്.
മകം നാളിൽ പ്രത്യേകം തങ്കഗോളകയാണ് ദേവിക്ക് ചാർത്തുക. രത്നങ്ങൾ പതിപ്പിച്ച തങ്ക കിരീടം, സ്വർണത്തിന്റെ അഞ്ചു താലി, മണിമാല, സഹസ്രനാമ മാല, ആയുധമാല, രുദ്രാക്ഷമാല തുടങ്ങി വിശേഷപ്പെട്ട ആഭരണങ്ങളും അണിയിക്കും. പ്രത്യേകം പുഷ്പ അലങ്കാരങ്ങളും നടത്തും. രാത്രി മകം വിളക്കിനെഴുന്നള്ളിപ്പ് നടക്കും.
സുരക്ഷാ കാര്യങ്ങൾക്കായി വനിതാപോലീസ് ഉൾപ്പെടെ 700 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മോഷണം തടയാനായി ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.