തിരുവനന്തപുരം: തിരുവനന്തപുരത്ത് റൂട്ട് മാറി ഓടിയ സ്വകാര്യബസ് പിടിച്ചെടുത്ത കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ഡിടിഒയെയാണ് കസ്റ്റഡിയിലെടുത്തത്. പ്രൈവറ്റ് ബസ് വിട്ടുകൊടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു, ബസ് വിട്ടുകൊടുക്കാത്തതാണ് പൊലീസ് നടപടിയ്ക്ക് കാരണമെന്ന് ജീവനക്കാര്‍ ആരോപിച്ചു.തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ് നിര്‍ത്തിവച്ചു.
പൊലീസിനെതിരെ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന് ഉപരോധിക്കുകയും ചെയ്തു.
മണ്ണന്തലയിൽ നിന്നു കിഴക്കേകോട്ടയിലേക്കു പെർമിറ്റ് ഉള്ള സ്വകാര്യ ബസ് ഉത്സവകാലത്തിരക്കു മുതലാക്കാൻ ആറ്റുകാലിലേക്കു ബോർഡ് വച്ചു സർവീസ് നടത്തിയതാണ് ഡിടിഒ തടഞ്ഞത്. സ്വകാര്യ ബസ് തടയാൻ ഡിടിഒയ്ക്ക് അധികാരമില്ലെന്നും അതു സർക്കാർ നോക്കിക്കൊള്ളുമെന്നും പൊലീസ് പറഞ്ഞതായി കെഎസ്ആർടിസി ജീവനക്കാർ ആരോപിച്ചു. ഡിടിഒയെ ലോക്കപ്പിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും ജീവനക്കാർ പറഞ്ഞു.