ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ നടന്ന പ്രതിഷേധ പ്രകടനത്തിനെതിരേ വെടിയുതിര്‍ത്ത പ്രതിക്ക് തോക്ക് വിറ്റയാള്‍ അറസ്റ്റില്‍. യു.പിയിലെ ജേവാര്‍ സ്വദേശിയായ അജിത് ആണ് പിടിയിലായത്. ഇയാള്‍ 10000 രൂപക്കാണ് 17കാരനായ പ്രതിക്ക് തോക്ക് വിറ്റതെന്ന് നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു. കൂടാതെ രണ്ട് വെടിയുണ്ടകളും നല്‍കി.
ബന്ധുവിന്റെ വിവാഹത്തിന് ആഘോഷത്തിന്റെ ഭാഗമായി വെടിയുതിര്‍ക്കാനാണ് തോക്കെന്നാണ് പ്രതി തന്നോട് പറഞ്ഞതെന്നാണ് ഇയാള്‍ പറയുന്നത്. ഒരു തവണയാണ് പ്രതി വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ബാക്കിയായ ഒരുണ്ട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി വീട്ടില്‍ നിന്നുമിറങ്ങുമ്പോള്‍ നിങ്ങള്‍ ഇനിമുതല്‍ എന്നെപ്പറ്റി അഭിമാനിക്കും എന്ന് രക്ഷിതാക്കളോട് പറഞ്ഞ് സ്‌കൂളിലേക്കാണ് പോകുന്നതെന്നും വിശ്വസിപ്പിച്ചിരുന്നു.
എന്നാല്‍ സ്‌കൂളിലേക്ക് പോകുന്നതിന് പകരം ഡല്‍ഹിയിലേക്ക് ബസ് കയറുകയായിരുന്നു. ഷഹീന്‍ ബാഗിലെത്തിയ ഇയാള്‍ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് തൊട്ടുമുന്‍പായി ചെയ്ത ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ നേരിടാന്‍പോകുന്ന ഭവിഷ്യത്ത് മനസ്സിലാക്കിയാണ് തന്റെ പ്രവര്‍ത്തിയെന്ന് പറയുന്നുണ്ട്. എന്റെ അവസാന യാത്രയില്‍ എന്നെ കാവിവസ്ത്രം പുതപ്പിക്കു, ജയ് ശ്രീറാം മുഴക്കുക തുടങ്ങിയ തീവ്രമായ വാക്പ്രയോഗങ്ങളും നടത്തിയിരുന്നു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം: