മരടിലെ ഫ്ളാറ്റുകളിൽ നിയന്ത്രിത സ്ഫോടനത്തിന് ഇനി 6 ദിവസം. ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ചതോടെ H20 ഫ്ലാറ്റിൽ സ്ഫോടക വസ്തുക്കൾ നിറച്ചുതുടങ്ങി.
ഇന്നലെ രാത്രിയോടെയാണ് എഡിഫയിസ് എഞ്ജിനിയറിങ് പൊളിക്കുന്ന H20 ഫ്ളാറ്റിൽ പെസോയും ജില്ലാ മജിസ്ട്രേറ്റും, സ്ഫോടനം നടത്താനുള്ള അന്തിമ അനുമതി നൽകിയത്. അതോടെ ഇന്നലെ തന്നെ ഫ്ലാറ്റിൽ എത്തിച്ച സ്ഫോടക വസ്തുക്കൾ പുലർച്ചെ മുതൽ കെട്ടിടത്തിലെ തൂണുകളിൽ തുളച്ച ദ്വാരങ്ങളിൽ നിറച്ചുതുടങ്ങി. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷെൻ സ്ഫോടക ഉപയോഗിക്കുന്നത്.