തെലുങ്കാനയിലെ യുവഡോക്ടറുടെ ദാരുണ മരണത്തില്‍ പ്രതിഷേധം വ്യാപകം. എഫ്ഐആര്‍ വൈകിച്ചതിന് മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഷംഷാബാദ് സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കാണ് സസ്പെന്ഷന്. പോലീസ് വീഴ്ച്ച വരുത്തിയെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറാണ് ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. രാത്രിയാത്രക്കിടെ സ്കൂട്ടര്‍ കേടായപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവതിയെ കൊലപ്പെടുത്തിയത്. ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. ഷംസാബാദ് സ്വദേശിയായ മൃഗഡോക്ടറുടേതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)