ന്യൂഡല്‍ഹി: ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് വില വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. കാറ്ററിംഗ് താരിഫ് നിരക്കില്‍ വര്‍ദ്ധനവുണ്ടായതിനെത്തുടര്‍ന്നാണ് രാജഥാനി, ശതാബ്ദി, ദുരന്തോ മെയില്‍ ആന്‍ഡ് എക്സ്പ്രസ് ട്രെയിനുകളില്‍ ഭക്ഷണത്തിന് വില വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൃത്യമായ നിരക്ക് 15 ദിവസത്തിനുള്ളില്‍ റെയില്‍വേ സൈറ്റില്‍ പ്രസിദ്ധീരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതത് സംസ്ഥാനങ്ങളില്‍ കിട്ടുന്ന നാടന്‍ ഭക്ഷണങ്ങളും സ്നാക്സ് ഇനത്തില്‍ മെനുവില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. 350 ഗ്രാമിന് 50 രൂപയാകും ഈടാക്കുക.ടിക്കറ്റെടുക്കുമ്ബോള്ത്തന്നെ യാത്രക്കാരന് ഭക്ഷണം തിരഞ്ഞെടുക്കാം.
മെയില്‍, എക്സ്പ്രസ് തീവണ്ടികളില്‍ 50 രൂപയായിരുന്ന ഉച്ചയൂണിന് 80 രൂപയായി. മുട്ടക്കറിയും ചോറുമാണെങ്കില്‍ 55 രൂപയില്‍നിന്ന് 90 രൂപയായി ഉയര്‍ന്നു. ചോറും കോഴിക്കറിയും എന്ന പുതിയ ഒരിനംകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് വില 130 രൂപ. കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന ബിരിയാണിയും പുതിയ മെനുവിലുണ്ട്. വെജിറ്റബിള്‍ ബിരിയാണി-80 രൂപ, മുട്ട ബിരിയാണി-90 രൂപ, കോഴി ബിരിയാണി-110 രൂപ എന്നിങ്ങനെയാണ് നിരക്ക്. സമൂസ, പക്കവട, പഴംപൊരി തുടങ്ങി ലഘുഭക്ഷണപദാര്‍ഥങ്ങളല്ലാതെ, പട്ടികയിലില്ലാത്ത മറ്റൊരു ഭക്ഷണസാധനവും തീവണ്ടിയില്‍ വിളമ്ബരുതെന്ന കര്‍ശനനിര്‍ദേശവും റെയില്‍വേ നല്‍കിയിട്ടുണ്ട്. ഈ സമ്ബ്രദായം 120 ദിവസത്തിനുശേഷമേ പ്രാബല്യത്തിലാകൂ.