ഹയാത് നഗർ: പ്രണയത്തിനു എതിര് നിന്നതിനു മകൾ അമ്മയെ കൊലപ്പെടുത്തി. മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം വീട്ടിൽ കഴിയുകയും ചെയ്തു. ഹൈദരാബാദിലെ ഹയാത് നഗറിലാണ് സംഭവം.
രജിതയെ മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഫോറന്‍സിക് പരിശോധനയിലാണ് രജിതയുടേതാണെന്ന് മനസ്സിലായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ കീര്‍ത്തി റെഡ്ഡിയേയും, അയല്‍വാസിയായ കാമുകന്‍ ശശിയേയും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
‘ദൂരയാത്ര കഴിഞ്ഞ് ട്രക്ക് ഡ്രൈവറായ രജിതയുടെ ഭര്‍ത്താവ് വീട്ടിലേത്തി. മകളോട് ഭാര്യയെ അന്വേഷിച്ചപ്പോള്‍, അമ്മയെ കാണാതാകുന്ന സമയത്ത് താന്‍ വിശാഖപട്ടണത്തായിരുന്നു എന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് മകള്‍ക്കൊപ്പം പോയി അദ്ദേഹം പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ കീര്‍ത്തി ആ സമയത്ത് വിശാഖ പട്ടണത്തില്‍ പോയില്ലെന്നും ഹൈദരാബാദില്‍ തന്നെയുണ്ടായിരുന്നെന്നും മനസിലായി’- പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ അമ്മയെ അച്ഛന്‍ മര്‍ദ്ദിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കാമെന്നാണ് കീര്‍ത്തി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ പ്രണയത്തിന് തടസം നിന്നതിനാല്‍ താന്‍ അമ്മയെ കൊല്ലുകയായിരുന്നെന്ന് കീര്‍ത്തി തന്നെ സമ്മതിച്ചു. കാമുകന്‍ കാല്‍ പിടിച്ചുകൊടുക്കുകയും താന്‍ കഴുത്ത് ഞെരിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. കീർത്തിക്ക് രണ്ട് കാമുകന്മാർ ഉണ്ടായിരുന്നതായും ഇത് ‘അമ്മ കണ്ടുപിടിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്