കോട്ടയം: ടിവി ചാനലില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയ കേസിൽ മിനര്‍വ ടിവി സിഇഒ രാജീവ് മേനോനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ യു കെ വാർത്തകളുടെ പേരിലും രാജീവ് മേനോൻ കബളിപ്പിച്ച് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി പരാതി.
രാജീവ് മേനോൻ അയച്ചു നൽകുന്ന യു കെ വാർത്തകൾക്ക് വേണ്ടി ജോലി ചെയ്ത സ്റ്റാഫുകൾക്കും സാങ്കേതിക സംവിധാനങ്ങൾക്കും പ്രതിഫലം നൽകാതെ കബളിപ്പിച്ചു. പരാതിക്കാരനായ ഡിജിറ്റല്‍ മലയാളി കോട്ടയം ചെയര്മാന് ബിബിന്‍ ബേബി കേരളത്തിൽ സ്റ്റുഡിയോയും സ്റ്റാഫും ഉൾപ്പെടെ സജ്ജീകരിച്ച് ഷൂട്ട് നടത്തിയിട്ട് പ്രതിഫലം നൽകാതെ രാജീവ് മേനോൻ കബളിപ്പിക്കുകയായിരുന്നെന്നു ബിബിന്‍ ബേബിയ്ക്ക് വേണ്ടി കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കുന്ന ഡിജിറ്റല്‍ മലയാളി എഡിറ്റര്‍ രാജു ആനികാട് പറഞ്ഞു.
യു കെ വാർത്തകൾ തയാറാക്കിയ സ്റ്റാഫുകൾക്ക് ഇത് വരെ ശമ്പളം പോലും നൽകിയിട്ടില്ല. വലിയ സാമ്പത്തിക നഷ്ടമാണ് രാജീവ്മേനോന്റെ വാക്കു വിശ്വസിച്ച് ഷൂട്ട് ചെയ്ത് വാർത്തകൾ സംപ്രേക്ഷണം ചെയ്ത തങ്ങൾക്ക് ഉണ്ടായതെന്നും ഡിജിറ്റൽ മലയാളി എഡിറ്റർ രാജു ആനിക്കാട് പറഞ്ഞു.
അതേ സമയം മിനര്‍വ ടിവി സിഇഒ രാജീവ്മേനോനെതിരെ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പോലീസ് നടപടികൾ തുടങ്ങിയിട്ടുണ്ട് .