Breaking News

പ്രജ്ഞാ സിംഗിനെ കൈവിട്ട് ബി.ജെ.പി, കര്‍ക്കരെയ്ക്കെതിരായ പ്രസ്താവന പ്രജ്ഞാ സിംഗ് പിന്‍വലിച്ചു

ന്യൂഡല്‍ഹി ∙ മുംബയ് ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കരയ്ക്കെതിരായ പ്രസ്താവന പിന്‍വലിച്ച്‌ പ്രജ്ഞാ സിംഗ് താക്കൂര്‍. പ്രജ്ഞാ സിംഗിന്റെ പ്രസ്താവനയെ ബി.ജെ.പി തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന പിന്‍വലിച്ച്‌ പ്രജ്ഠാസിംഗ് രംഗത്തെത്തിയത്. കര്‍ക്കരെയെപ്പറ്റി പ്രജ്ഞ പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമെന്നു ബി.ജെ.പി നേരത്തെ പറഞ്ഞിരുന്നു.

ഭീകരരെ എതിരിട്ടാണു കര്‍ക്കരെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്പോഴും രക്തസാക്ഷിയായാണു പാര്‍ട്ടി കാണുന്നത്. പ്രജ്ഞ സിംഗ് അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളാവും അവരെ അത്തരമൊരു പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ബി.ജെ.പി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ക്കരെ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിംഗ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന സമയത്ത് തന്നോട് വളരെ മോശമായാണ് അയാള്‍ പെരുമാറിയിരുന്നത്. അതിന്റെ കര്‍മഫലമാണ് കര്‍ക്കരെ അനുഭവിച്ചതെന്നും പ്രജ്ഞ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രജ്ഞയുടെ ഈ പ്രസ്താവനയാണ് വിവാദമായത്.

തന്നെ മലേഗാവ് സ്ഫോടന കേസില്‍പെടുത്തിയതോടെ അയാള്‍ കുടുംബമടക്കം നശിക്കുമെന്ന് ഞാന്‍ ശപിച്ചിരുന്നു. താന്‍ ജയിലിലായത് മുതല്‍ കര്‍ക്കരെയുടെ കഷ്ടക്കാലം തുടങ്ങിയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top