ന്യൂഡൽഹി:രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ഉടനെന്ന് എഐസിസി. തീരുമാനം അനുകൂലമാകുമെന്ന് കരുതുന്നതായി എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജോവാല. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സുര്‍ജവാല പറഞ്ഞു.
സീറ്റ് നിര്‍ണയ സമയം മുതല്‍ അനിശ്ചിതത്വം നിലനിന്ന വയനാട്ടിലെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജവുമായാണ് രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന വാര്‍ത്തയെത്തുന്നത്. 2008 ല്‍ മണ്ഡലം രൂപീകരിച്ച സമയം മുതല്‍ കോണ്‍ഗ്രസിന് ഒപ്പം അടിയുറച്ച് നില്‍ക്കുന്ന മണ്ഡലമാണ് വയനാട്. കോണ്‍ഗ്രസിന്റെ പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയായി വിലയിരുത്തുന്ന രാഹുല്‍ ഗാന്ധിയുടെ വരവ് സീറ്റ് നിശ്ചയ സമയത്തെ ആശയക്കുഴപ്പവും പ്രചാരണ രംഗത്ത് നേരിട്ട ഇഴയലിനും പരിഹാരമാവുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും ഘടകകക്ഷികളുമായിയുള്ള പ്രശ്നങ്ങളും ടി സിദ്ദിഖിന് നേരെ ഉയര്‍ന്ന എതിര്‍ സ്വരങ്ങളും അടക്കം ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും രാഹുലിന്റെ വരവോടെ അന്ത്യമാവുകയാണ്.
മാവോയിസ്റ്റ് പ്രശ്നങ്ങളും ആദിവാസി പ്രശ്നങ്ങളും കര്‍ഷകരുടെ പ്രശ്നങ്ങളുമെല്ലാംഅവഗണിക്കപ്പെടുന്നുവെന്നാണ് വയനാട് മണ്ഡലത്തില്‍ പരക്കെയുള്ള ആരോപണം. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ അമേഠി, വാരണാസി, റായ്ബറേലി, ഗാന്ധിനഗര്‍ പോലെ ദേശീയ ശ്രദ്ധയിലേക്കാണ് വയനാട് അപ്രതീക്ഷിതമായി എത്തുന്നത്.