കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് സിപിഐഎം സഖ്യമില്ല. ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി പിസിസി അധ്യക്ഷൻ സോമൻ മിത്ര നടത്തിയ ചര്‍ച്ചയിലാണ് സഖ്യം വേണ്ടെന്നും ഒറ്റയ്ക്ക് മത്സരിക്കാമെന്നും തീരുമാനമായത്.
കോൺഗ്രസുമായി തുടക്കത്തിൽ ഉണ്ടാക്കിയ ധാരണകള്‍ മറികടന്ന് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് ധാരണയിൽ നിന്ന് പിന്മാറാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്.കോൺഗ്രസ് സിപിഎമ്മിൽ നിന്ന് ആവശ്യപ്പെട്ട പുരുളിയ, ബാഷിര്‍ഹട് മണ്ഡലങ്ങള്‍ സിപിഎം സിപിഐയ്ക്കും ഫോര്‍വേഡ് ബ്ലോക്കിനുമായി നല്‍കിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇതിൽ കോൺഗ്രസ് അതൃപ്തി അറിയിച്ചെങ്കിലും സിപിഎം തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. 42ൽ 25 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപാര്‍ട്ടികളും സഖ്യം രൂപീകരിച്ച് മത്സരിച്ചിരുന്നു. സിപിഎമ്മിന് 20 ശതമാനവും കോൺഗ്രസിന് 12 ശതമാനവുമായിരുന്നു വോട്ട് ലഭിച്ചത്. തൃണമൂലിനെയും ബിജെപിയെയും ഒരുപേലെ എതിര്‍ത്ത് കൂടുതൽ സീറ്റ് നേടുക എന്ന കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നീക്കത്തിന് ഇതോടെ അവസാനമായി.