തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. സ്ഥാര്‍ഥിപ്പട്ടിക അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള കേന്ദ്രനേതൃത്വത്തിന് കൈമാറി.
ബി.ഡി.ജെ.എസുമായി സീറ്റുധാരണയിലെത്തിയെന്നും അടുത്തമാസം ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഫെബ്രുവരി 22ന് ദേശീയാധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുമ്പോൾ കൂടുതൽ ചർച്ചകൾ നടത്തും.
തിരുവനന്തപുരത്ത് ആദ്യപരിഗണന കുമ്മനം രാജശേഖരന്. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിളള മൽസരിക്കാൻ തീരുമാനിച്ചാൽ അത് തിരുവനന്തപുരം മണ്ഡലത്തിലാകും.
അതേസമയം, സുരേഷ് ഗോപിയുടെ പേര് കൊല്ലത്തും തിരുവനന്തപുരത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും തൃശൂരും കാസർകോട്ടും കെ.സുരേന്ദ്രന്റെ പേര് ഉൾപെടുത്തി. പാലക്കാട്ടും ആറ്റിങ്ങലിലും ശോഭാ സുരേന്ദ്രന്റെ പേരുണ്ട്. തുഷാർ വെളളാപ്പളളി മൽസരിച്ചാൽ പട്ടികയിൽ മാറ്റംവരും.
യുഡിഎഫിലും എൽഡിഎഫിലും ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബിജെപി വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒരു മണ്ഡലത്തിൽ മൂന്ന് നേതാക്കളുടെ പേരടങ്ങിയ പട്ടികയാണ് കേന്ദ്രത്തിന് കൈമാറിയത്.