ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്കു ശേഷം കടലൂരിനും പാമ്പനുമിടയിൽ തമിഴ്‌നാടിന്റെ തീരപ്രദേശത്തക്കു കടക്കും. കാറ്റ് ബാധിക്കുന്ന ഏഴു ജില്ലകളിൽ ഇന്നു രാത്രി മുതൽ 17 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
എന്നാൽ മിത മഴയുണ്ടാകുമെങ്കിലും ചുഴലിക്കാറ്റ് ചെന്നൈയെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കു നീങ്ങുന്നതോടെ 16,17 തിയതികളിൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ വ്യാപകമായും മറ്റു തീരജില്ലകളുടെ തീരപ്രദേശത്തും മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.