Kerala

അടിയന്തര സാഹചര്യങ്ങളില്‍ ഇനി പോലീസിനെ വിളിക്കേണ്ട നമ്പര്‍ 112

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളില്‍ പോലീസിന്റെ സഹായം തേടാന്‍ ഇനി 112 എന്ന നമ്പരില്‍ വിളിച്ചാല്‍ മതി. 100 അല്ല ഡയല്‍ ചെയ്യേണ്ടത്. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. എല്ലാ അടിയന്തരസേവനങ്ങള്‍ക്കും രാജ്യവ്യാപകമായി ഒറ്റ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവില്‍ വന്നത്. 6.18 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ നോഡല്‍ ഏജന്‍സി സി ഡാക് ആണ്.

പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തുക. ജിപിഎസ് വഴി പരാതിക്കാരന്റെ സ്ഥലം മനസിലാക്കാനാകും. അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂം സെന്ററുകള്‍ വഴി കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധപ്പെടുത്തിയതിനാല്‍ ഉടനടി സേവനം കിട്ടും. 112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും കമാന്‍ഡ് സെന്ററിന്റെ സേവനം ഉപയോഗിക്കാം. ഈ ആപ്പിലെ പാനിക് ബട്ടണില്‍ അമര്‍ത്തിയാല്‍ പോലീസ് ആസ്ഥാനത്തെ സെന്ററില്‍ സന്ദേശം ലഭിക്കും. അവിടെ നിന്ന് ഈ നമ്പറിലേക്ക് തിരികെ വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

ഫയര്‍ഫോഴ്‌സിന്റെ 101ഉം അധികം വൈകാതെ മാറും. ആരോഗ്യരംഗത്തെ സേവനങ്ങള്‍ക്കുളള 108, കുട്ടികള്‍ക്ക് സഹായം നല്‍കുന്ന 181 എന്നിവയും ഉടന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top