കണ്ണൂർ: തലശ്ശേരിയിൽ സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി വടക്കുമ്പാടം സ്വദേശി ഷിധിൻ കൊല്ലപ്പെട്ട കേസിൽ 9 പ്രതികൾക്ക് ജീവപര്യന്തം.
ശിക്ഷിക്കപ്പെട്ടവരിൽ സി ഒ ടി നസീർ വധശ്രമ കേസിലെ മൂന്ന് പ്രതികളും ഉൾപ്പെടുന്നു.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
2013 ഒക്ടോബർ 4നായിരുന്നു കേസിനാസ്പദമായ കൊലപാതകം. കൊളശ്ശേരി ഭാഗത്തുള്ള സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുള്ള വൈരാഗ്യം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് വീടുകളും ബേക്കറിയും അക്രമിച്ച് നശിപ്പിച്ചിരുന്നു. കൊളശ്ശേരി ബസ് സ്റ്റോപ്പിന് സമീപത്തുണ്ടായ സംഘര്‍ഷത്തിലാണ് ഷിധിന്‍ കൊല്ലപ്പെട്ടത്.
ശിക്ഷിക്കപ്പെട്ടവരില്‍ ബ്രിട്ടോ, സോജിത്, മിഥുന്‍ എന്നിവര്‍ തലശ്ശേരിയില്‍ സിപിഎം വിമതന്‍ സിഒടി നസീറിനെ അക്രമിച്ച കേസിലെ പ്രതികളാണ്. ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും പ്രതികള്‍ക്ക് വിധിച്ചിട്ടുണ്ട്.