മോസ്കോ∙ ഇന്‍സ്റ്റഗ്രാം മോഡലായ ഇരുപത്തിനാലുകാരിയെ കഴുത്തറുത്ത് കൊന്നനിലയിൽ കണ്ടെത്തി. മോസ്കോയിലെ ഫ്ലാറ്റിലെ മുറിക്കുള്ളിൽ സ്യൂട്ട്‌കേസിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. റഷ്യൻ മോഡൽ ഏകതറീന കരാഗ്ലനോവയാണ് കൊല്ലപ്പെട്ടത്. ഡോക്ടറായ ഇവർ മോസ്കോയിലെ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഏകതറീനയുടെ പ്രശസ്തിയില്‍ അസൂയയുള്ള ആരെങ്കിലുമാകാം കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു.
സുഹൃത്തുമൊത്ത് നെതര്‍ലന്‍ഡ്‌സിലേക്കു ജന്മദിനാഘോഷത്തിനായി യാത്ര പുറപ്പെടാനിരിക്കെയാണ് കൊലപാതകം. കുറച്ച് ദിവസങ്ങളായി ഏകതറീനയെ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഇവരുടെ ഫ്ലാറ്റിൽ പൊലീസ് തിരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ചയാണു മൃതദേഹം കണ്ടെത്തിയത്.
കഴുത്തിന് മുറിവേറ്റാണ് മരണമുണ്ടായിരിക്കുന്നത്. എന്നാല്‍, യാതൊരു തെളിവുകളും കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. ഫ്‌ളാറ്റിനുള്ളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ല. ഏകതറീനയെ കാണാതാകുന്നതിന് മുമ്പ് മുന്‍ കാമുകന്‍ ഫ്ലാറ്റിൽ വന്നിരുന്നതായി സൂചനയുണ്ട്.