ന്യൂഡൽഹി: അമ്പൂരിയിൽ രാഖിയെന്ന യുവതിയെ കൊന്നു കുഴിച്ചു മൂടിയ കേസിലെ മുഖ്യപ്രതി കൊലപാതകത്തിൽ പങ്കില്ലെന്ന് പ്രതികരിച്ചു. ലഡാക്കിലെ സൈനികത്താവളത്തിലുണ്ട്.അവധിയെടുത്ത് നാട്ടിലെത്തി പോലീസിനെ വിവരങ്ങൾ ധരിപ്പിക്കും.കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നു.
സംഭവ ദിവസം രാഖിയെ കാറിൽ കയറ്റി, ധനുവച്ച പുരത്ത് ഇറക്കി.
രാഖിയെ കഴുത്തു ഞെരിച്ചെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കഴുത്തെല്ലുകൾക്ക് പൊട്ടലുണ്ട്. ആന്തരിക അവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. പീഡനത്തിനിരയായോ എന്നറിയാന്‍ ആന്തരിക ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും
യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ സൈനികനായ മുഖ്യപ്രതിയെ കസ്റ്റഡിയിൽ കിട്ടാൽ പൊലീസ് സൈന്യത്തെ സമീപിച്ചിരുന്നു. തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തായ അഖിലിന്റെ നിർമാണം നടക്കുന്ന വീടിന് സമീപത്ത് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും അഖിലിന്‍റെ സുഹൃത്ത് ആദർശും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ആദർശ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.