തക്രി: കർഷകനായ സോഹൻലാൽ മെഗ്വാളിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. ലോൺ എഴുതി തള്ളാത്തതിൽ ദുഖിതനായ സോഹൻലാൽ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
ആത്മഹത്യയ്ക്ക് മുൻപ് സോഹൻലാൽ ഇട്ട ഫേസ്ബുക് കുറിപ്പ്, വീഡിയോ എന്നിവ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ആവുകയാണ്
“തന്റെ മരണത്തിനു ഉത്തരവാദികൾ മുഖ്യമന്ത്രിയായ അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലോട്ടും ആണെന്നാണ് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുള്ളത്.
“തനിക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും പരാജയപ്പെട്ടതായി സോഹൻലാൽ പറയുന്നു. പത്ത് ദിവസം കൊണ്ട് ലോൺ എഴുതി തള്ളുമെന്ന് പറഞ്ഞിട്ട് ചെയ്യാത്തതിലാണ് മരിക്കുന്നതെന്നാണ് സോഹൻലാലിന്റെ കുറിപ്പ്.
രാജസ്ഥാനിൽ ഏതാണ്ട് പതിനാറ് ലക്ഷത്തോളം കർഷകരാണ് സ്വകാര്യ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ടുള്ളത്.
തിരഞ്ഞെടുപ്പ് വാഗ്ദാനമായ കാർഷിക ലോൺ പത്ത് ദിവസം കൊണ്ട് എഴുതിത്തള്ളുമെന്ന് പറഞ്ഞിരുന്നത് പാലിച്ചില്ലെന്നാണ് സോഹൻലാലിന്റെ കുറിപ്പ്.
രാജസ്ഥാൻ സർക്കാർ ഏതാണ്ട് ഏഴായിരം കോടിയുടെ ലോൺ ഇതുവരെ എഴുതി തള്ളിയിട്ടുണ്ട്.
സോഹൻലാലിന്റേത് പ്രത്യേക കേസ് ആണെന്നാണ് അധികാരികൾ പറയുന്നത്. മൂന്ന് ലക്ഷം വീതമുള്ള ലോണാണ് സോഹൻലാൽ എടുത്തിട്ടുള്ളത് അതും പ്രൈവറ്റ് സെക്ടർ ബാങ്കുകളിൽ നിന്ന്. സർക്കാർ എഴുതിത്തള്ളുന്നത് കോ ഓപ്പറേറ്റീവ് സെക്ടറിൽ നിന്നും എടുത്തിട്ടുള്ള രണ്ട് ലക്ഷം വരെയുള്ള വായ്പകൾ ആണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു .