എംബിബിഎസ് 10 ശതമാനം സാമ്പത്തിക സംവരണ സീറ്റിനെ ചൊല്ലിയുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍.സ്വാശ്രയ കോളേജുകള്‍ക്കും ഉത്തരവ് ബാധകമാക്കി.ന്യൂനപക്ഷപദവിയുള്ള കോളേജുകളെ ഒഴിവാക്കി.ഉത്തരവിനെതിരെയുള്ള ന്യൂനപക്ഷ കോളേജുകള്‍ക്കും കോടതിയെ സമീപിക്കാം.ന്യൂനപക്ഷപദവിയുള്ള കോളേജുകളില്‍ സംവരണം കൊണ്ടുവരാനാകില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം.എട്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ എണ്ണം 10% കൂട്ടാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്. ഇതിൽ മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളേജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിനും സീറ്റ് കൂട്ടാൻ അനുമതി നൽകിയിട്ടുണ്ട്.
ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകൾ വലിയ പ്രതിഷേധമാണ് ഉന്നയിക്കുന്നത്. 10 ശതമാനം അധികസീറ്റിന് അർഹതയുണ്ടെന്നാണ് ഈ കോളേജുകൾ അവകാശപ്പെടുന്നത്. എന്നാൽ ന്യൂനപക്ഷ കോളേജുകൾക്ക് സാമ്പത്തിക സംവരണത്തിന്‍റെ പേരിലുള്ള അധിക സീറ്റുകൾക്ക് അർഹതയില്ലെന്നാണ് സർക്കാർ പറയുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ന്യൂനപക്ഷ മാനേജ്മെന്‍റുകൾ.
രണ്ട് കാര്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ സ്വാശ്രയ കോളേജുകൾക്ക് സീറ്റുകൾ കൂട്ടാൻ അനുമതി നൽകിയിട്ടില്ല. ഇതോടൊപ്പം സാമ്പത്തിക സംവരണത്തിന് കീഴിലുള്ള 10 ശതമാനം അധികസീറ്റുകളിലെ ഫീസ് ഘടന സംബന്ധിച്ചും അവ്യക്തതയുണ്ട്. ഈ സീറ്റുകളിലെ ഇളവ് നൽകുന്ന ഫീസ് ആര് വഹിക്കുമെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്നും മെഡിക്കൽ മാനേജ്‍മെന്‍റുകൾ ആവശ്യപ്പെടുന്നു. സ്വാശ്രയ കോളേജുകളിൽ ഒരേ ഫീസ് ഘടന മാത്രമേ പാടുള്ളൂ, ക്രോസ് സബ്‍സിഡി പാടില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് മാനേജ്മെന്‍റുകൾ ആവശ്യപ്പെടുന്നത്.