കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എറണാകുളത്തെ യുഡിഎഫ്,എൽഡിഎഫ് സ്ഥാനാർത്ഥികൾ മികച്ചവരെന്ന മമ്മുട്ടിയുടെ പരാമർശം അപക്വമെന്ന് അൽഫോൻസ്
കണ്ണന്താനം . മമ്മുട്ടിയെ പോലെ മുതിര്‍ന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് കണ്ണന്താനം പറഞ്ഞു.
സ്ഥാനാർഥികളുടെ ഗുണവും മേന്മയും അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യുന്നത്. ഇവർ രണ്ടുപേരും (പി.രാജീവും ഹൈബി ഈഡനും) എനിക്ക് വേണ്ടപ്പെട്ടവരാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. താൻ മോഹൻലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നിലെന്നും കണ്ണന്താനം പറഞ്ഞു. ഭാര്യ സുൽഫത്തിനൊപ്പം പനമ്പിള്ളി നഗർ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 105-ാം നമ്പർ ബൂത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം പുറത്തുവന്നപ്പോഴായിരുന്നു ഇടത് വലത് സ്ഥാനാർഥികളെ മമ്മൂട്ടി പ്രശംസിച്ചത്. ആരും വോട്ട് പാഴാക്കരുതെന്നും മമ്മൂട്ടി അഭ്യർഥിച്ചിരുന്നു