ജലന്ധർ:ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയെ കള്ളപ്പണവുമായി എൻഫോഴ്‌സ്‌മെൻറ് പിടികൂടി. 10 കോടി രൂപയുടെ കള്ളപ്പണവുമായാണ് ഫാദർ ആൻറണി മാടശേരിയെ എൻഫോഴ്‌സ്‌മെൻറ് പിടികൂടിയത്. ജലന്ധറിലെ വസതിയിൽ നിന്ന് ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേര് കസ്റ്റഡിയിൽ ഉണ്ട്.
കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ശ്രമിച്ച ഫാ. ജെയിംസ് ഏർത്തയിലിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പാലാ കോടതിയിൽ കുറ്റപത്രം നൽകിയത്. കേസിൽ നിന്ന് പിൻമാറിയാൽ പത്ത് ലക്ഷവും മഠവും നൽകാമെന്നായിരുന്നു എർത്തയിലിന്റെ വാഗ്ദാനം. ഇതിന് വഴങ്ങാതിരുന്നതോടെ ഫോണിൽ ഭീഷണി മുഴക്കിയതിനും കുറ്റപത്രത്തിൽ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് കുറവിലങ്ങാട് മഠത്തിൽവെച്ച് കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന വാർത്ത പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഫ്രാങ്കോ മുളയ്ക്കൽ പിടിയിലായി. സെപ്തംബർ 21 നാണ് ഫ്രാങ്കോ അറസ്റ്റിലാകുന്നത്. പിന്നീട് കോടതി ഫ്രാങ്കോയ്ക്ക് ജാമ്യം നൽകിയിരുന്നു.