നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ യിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് പരാതി.
മുൻ വൈസ് പ്രസിഡന്റ് ഡി ജി പി ക്ക് പരാതി നൽകി . മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്ന് പരാതി. തുക ഭാരവാഹികൾ തട്ടിയെടുത്തുവെന്നാണ് പരാതി.ബാങ്ക് അക്കൗണ്ടിന്റെ രേഖകൾ സഹിതമാണ് പരാതി.മാസവരി സംഖ്യ പിരിച്ചതിലാണ് തട്ടിപ്പ്.
സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് മുന്‍ യുഎന്‍എ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കി. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ അക്കൗണ്ടിലേക്ക് വന്ന തുകയാണ് കാണാനില്ലെന്നു കാണിച്ച് പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാതിയിലുണ്ട്.
ജാസ്മിൻ ഷായുടെ ഡ്രൈവർ 59 ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതിനും ഒരു സ്വകാര്യ കന്പനിക്ക് 20 ലക്ഷം നൽകിയതിനും ഒക്കെ രേഖയുണ്ടെങ്കിലും എന്ത് ആവശ്യത്തിനാണ് പണം പിൻവലിച്ചതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. പല തവണ സംഘടന നേതൃത്വത്തോടെ കണക്ക് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അതിനാലാണ് പരാതിയുമായി രംഗത്തുവന്നതെന്നും മുൻ വൈസ് പ്രസിഡന്‍റ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോപണങ്ങളെക്കുറിച്ച് ജാസ്മിൻ ഷായോ യുഎൻഎ നേതൃത്വമോ പ്രതികരിച്ചിട്ടില്ല. സംഘടനയിലെ പടലപ്പിണക്കമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
അതേ സമയം ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. സിബി മുകേഷിനെതിരെ സംഘടന നടപടിയെടുത്ത് പുറത്താക്കിയതാണെന്നും ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സംഘടനയെ തകര്‍ക്കാന്‍ സിബി മുകേഷ് രംഗത്തെത്തിയിരിക്കുന്നതെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.