Kerala

കാട്ടുപന്നിയെ ഉപദ്രവകാരിയായി പ്രഖ്യാപിക്കാന്‍ ശാസ്ത്രീയ പഠനവുമായി വനംവകുപ്പ്

കൃഷിനശിപ്പിക്കുന്ന കാട്ടുപന്നിയെ ഉപദ്രവകാരിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ വനംവകുപ്പ് ശാസ്ത്രീയ പഠനത്തിന് ഒരുങ്ങുന്നു. കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമായ മലയോര മേഖലകളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്ക് അനുമതി നല്‍കുന്നതിനാണ് ഇത്. ഉപദ്രവകാരിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയാല്‍ കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് ലഭിക്കും. മനുഷ്യജീവനോ കൃഷിക്കോ വസ്തുക്കള്‍ക്കോ നാശനഷ്ടമുണ്ടാക്കുന്ന ഷെഡ്യൂള്‍ ഒന്നില്‍പ്പെടാത്ത ഏതു വന്യജീവിയെയും വെടിവച്ചുകൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണ് ശാസ്ത്രീയ പഠനം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ കാട്ടുപന്നിയുടെ ആക്രമണം പതിവാണ്. ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടാക്കുന്നത് കാട്ടുപന്നികളാണ്. ഇവയുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് ആക്രമണം രൂക്ഷമാകുന്ന സ്ഥലങ്ങളില്‍ ഇവയെ ഉപദ്രവകാരിയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

വന്യജീവി നിയമപ്രകാരം കാട്ടുപന്നിയെ ഷെഡ്യൂള്‍ മൂന്നിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിയമത്തിലെ 62-ാം സെക്ഷന്‍ പ്രകാരം ഷെഡ്യൂള്‍ ഒന്നിലോ രണ്ടിലോ പെടാത്ത ഏതു വന്യജീവിയേയും നിശ്ചിതസ്ഥലത്ത് നിശ്ചിതകാലത്തേക്ക് ഉപദ്രവകാരിയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന്് അധികാരമുണ്ട്. ഇങ്ങനെ പ്രഖ്യാപിച്ചാല്‍ ഇവയെ ഷെഡ്യൂള്‍ അഞ്ചില്‍ ഉള്‍പ്പെടുത്തി ആവശ്യമായ അംഗസംഖ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top