Kerala

കലോത്സവം രണ്ടാം ദിവസത്തിലേക്ക് ; വേദികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവെന്ന് മത്സരാര്‍ഥികള്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്. ഇന്ന് 75 ഇനങ്ങളിലാണ് മത്സരങ്ങള്‍. ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര, പരിചമുട്ടുകളി, കോല്‍ക്കളി, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്. ആദ്യ ദിവസമായ ഇന്നലെ പല മത്സരങ്ങളും അര്‍ദ്ധരാത്രിവരെ നീണ്ടു.

വേദികളിലെ സൗകര്യക്കുറവായിരുന്നു ആദ്യ ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ ഉന്നയിച്ച പ്രധാന പരാതി. ചെലവ് ചുരുക്കിയാണ് കലാമേള നടത്തുന്നതെങ്കിലും പ്രാഥമിക സൗകര്യങ്ങള്‍ പോലും മിക്ക സ്റ്റേജുകളിലുമുണ്ടായിരുന്നില്ലെന്ന് മല്‍സരാര്‍ത്ഥികള്‍ പറയുന്നു. ചെലവ് ചുരുക്കിയാണ് മേള നടത്തുന്നതെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സംഘാടക സമിതി ജാഗ്രത പുലര്‍ത്തണമെന്നാണ് മത്സരാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയുമെല്ലാം ആവശ്യം.

ആദ്യദിവസത്തെ നാടന്‍പാട്ട് വേദിയില്‍ തിരശ്ശീല ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഒന്‍പത് മണിക്ക് തുടങ്ങേണ്ട നാടന്‍പാട്ട് ആരംഭിച്ചത് 11 മണിക്കായിരുന്നു. രക്ഷിതാക്കളും മത്സരാര്‍ത്ഥികളും ഒരുപോലെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വേദിയില്‍ തിരശ്ശീലയിടാന്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു.

ഇന്നലെ ആരംഭിച്ച കലോത്സവ വേദിയില്‍ ഇതുവരെ 413 അപ്പീലുകളാണ് എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top