Latest News

കലൈഞ്ജറുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്ത് തിരക്കില്‍പെട്ട് രണ്ടുപേര്‍ മരിച്ചു

ചെന്നൈ : മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. രാജാജി ഹാളിലാണ് ജനസമുദ്രങ്ങള്‍ കലൈഞ്ജറെ കാണാനെത്തിയത്. ബാരിക്കേഡുകള്‍ തകര്‍ത്ത് ഹാളിനകത്തേക്ക് ഡി.എം.കെ പ്രവര്‍ത്തകര്‍ തള്ളിക്കയറുകയായിരുന്നു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശി. എം.ജി.ആര്‍ നഗര്‍ സ്വദേശി സെന്‍ബാംഗം(60) ആണ് മരിച്ചവരില്‍ ഒരാള്‍.

ഈ സംഭവത്താല്‍ പോലീസ് നിഷ്‌ക്രിയരാണെ് ഡി.എം.കെ ആരോപിച്ചു. കരുണാനിധിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാജാജി ഹാളില്‍ നിരവധി പേര്‍ പുലര്‍ച്ച തന്നെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി,പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍,മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം, ടി.ടി.വി. ദിനകരന്‍,കേരളമുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നടന്‍ രജനീകാന്ത്, കമലഹാസന്‍,ധനുഷ്, ദീപ ജയകുമാര്‍ തുടങ്ങി നിരവധി പ്രഗത്ഭരായവരാണ് അന്ത്യോപചാരമര്‍പ്പിക്കാനായെത്തിയത്.

അണ്ണാദുരൈ സ്മാരകത്തിന് സമീപം കലൈഞ്ജറുടെ ഭൗതികശരീരം അന്ത്യവിശ്രമം നടത്താന്‍ ഹൈക്കോടതി അനുവദിച്ചിരുന്നു. ഡി.എം.കെയുടെ ഹര്‍ജി അംഗീകരിച്ചായിരുന്നു ഉത്തരവ്. ഇന്നലെ രാത്രി 10.30 നാണ് മറീന ബീച്ചില്‍ തന്നെ കലൈഞ്ജര്‍ക്കും അന്ത്യവിശ്രമം ഒരുക്കുന്നത് സംബന്ധിച്ച് ഹര്‍ജിയില്‍ വാദം തുടങ്ങിയത്. വാദം നീണ്ടെങ്കിലും ഹര്‍ജി ഇന്നു രാവിലേയ്ക്ക് മാറ്റുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top