Business

സൗത്ത് ഇന്ത്യന്‍ ബാങ്കിന് നാലാം പാദത്തില്‍ 114.10 കോടി രൂപയുടെ അറ്റാദായം

കേരളത്തിലെ പ്രമുഖ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദ ഫലമനുസരിച്ച് 114.10 കോടി രൂപയുടെ അറ്റാദായം നേടി. മൂന്‍കാലയളവിലിത് 75.55 കോടി രൂപയായിരുന്നു.

ബാങ്കിന്റെ ഈ വര്‍ഷത്തെ മൊത്തം അറ്റാദായം 334.89 കോടി രൂപയാണ്. ഇതേ കാലയളവില്‍ മുന്‍വര്‍ഷം 392.50 കോടി രൂപയായിരുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാര്‍ച്ച് 2018ലെ (ക്വാര്‍ട്ടര്‍) മൊത്തം ബിസിനസ് 127139 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 12.55 ശതമാനം വര്‍ധനവുണ്ട്.

വായ്പ 55109 കോടി രൂപയും നിക്ഷേപം 72030കോടി രൂപയുടേതുമാണ്. ബാങ്ക് 40 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിന്റെ കിട്ടാക്കടം (നോണ്‍ പെര്‍മോര്‍മിംഗ് അസറ്റ് ) 3.59 ശതമാനമാണ്. മുന്‍കാലയളവിലിത് 2.45 ശതമാനം മാത്രമായിരുന്നു.

വിവിധ മേഖലകളില്‍ നിന്ന് വരുമാനം സമാഹരിക്കുന്ന പുതിയ ശൈലിയാവും ബാങ്ക് ഭാവിയില്‍ പിന്‍തുടരുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ വി.ജി മാത്യു പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് താമസിയാതെ 20 ശതമാനം വികസനം ലക്ഷ്യം മുന്‍നിര്‍ത്തി 6 മുതല്‍ 7 ബില്ല്യണ്‍ രൂപ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ്‌സ് (ക്യുഐപി) മുഖേന സമാഹരിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വി.ജി.മാത്യു കേരള വിഷന്‍ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ ഇത് സംബന്ധിച്ച സമയമൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ വികസനത്തിനാവശ്യമായ ഈ തുക ഈ വര്‍ഷത്തില്‍ തന്നെ ബാങ്ക് സമാഹരിച്ചേക്കും. ബാങ്കിന്റെ നിലവിലുള്ള ഓഹരി ഉടമകളുടെ താത്പര്യം സംരക്ഷിച്ചായിരിക്കും പുതിയ വിഭവസമാഹരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top