Home app

പൊടിക്കാറ്റും പേമാരിയും ; ഉത്തരേന്ത്യയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഉത്തരേന്ത്യയില്‍ പൊടിക്കാറ്റും പേമാരിയും വന്‍നാശം വിതച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം. അടുത്ത 48 മണിക്കൂര്‍ സമാനമായ സാഹചര്യം നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

പൊടിക്കാറ്റിലും പേമാരിയിലും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലായി 113 പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ പാക്കിസ്ഥാനില്‍ ജമ്മു-കാഷ്മീരിനോടു ചേര്‍ന്നു രൂപംകൊണ്ട ന്യൂനമര്‍ദപാത്തിയാണ് പഞ്ചാബ്-ഹരിയാനയിലൂടെ വന്ന് ഉത്തരേന്ത്യയില്‍ നാശംവിതച്ച ചുഴലിക്കൊടുങ്കാറ്റായത്.

ബുധനാഴ്ച രാത്രിതന്നെ രാജസ്ഥാനിലെ കോട്ടയില്‍ പൊടിക്കാറ്റ് വീശിതുടങ്ങിയിരുന്നു.അര്‍ദ്ധരാത്രിയാണ് കാറ്റ് ആഞ്ഞുവീശിയത്. ശക്തമായ കാറ്റില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനും അടക്കമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ ബുധനാഴ്ച രാത്രിയില്‍ വലിയ തോതില്‍ ഇടിയും മിന്നലും കൊടുങ്കാറ്റുമുണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു.ഡല്‍ഹിയിലും കനത്ത കാറ്റും മഴയുമാണ്. ഇതോടെ രണ്ട് ആഭ്യന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

മെയ് അഞ്ചുവരെ ഉത്തര്‍പ്രദേശില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരിയ മഴയ്ക്ക് പിന്നാലെയാണ് പൊടിക്കാറ്റ് വീശിയത്.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷമെ ദുരന്തത്തില്‍പ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂവെന്നാണ് അധികൃതര്‍ പറയുന്നത്. ശക്തമായ കാറ്റില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനും അടക്കമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

മരിച്ചവരുടെ കുടുംബങ്ങളെ കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top