ഇന്ത്യൻ ചലച്ചിത്ര നിര്‍മാതാവും പാക് സംവിധായകനും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി പാക് നടി സയേദാ മെഹ്‌റിന്‍ ഷാ.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം അനുഭവം പറഞ്ഞത്. ഇന്ത്യന്‍ നിര്‍മ്മാതാവ് രാജ് ഗുപ്തയ്ക്കും പാകിസ്ഥാന്‍ സംവിധായകന്‍ സയ്യിദ് എഹ്‌സാന്‍ അലി സെയ്ദിനും എതിരെയാണ് മെഹ്റിന്റെ ആരോപണം.
സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് മോശം അനുഭവമുണ്ടായത്. അസ്സര്‍ബൈജാനിലെ ബക്കുവില്‍ ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് തനിക്ക് മോശം അനുഭവം ഉണ്ടായത് എന്ന് നടി പറയുന്നു. ആളുകള്‍ സുരക്ഷിതരായി ഇരിക്കണമെന്നു പറയാനാണ് ഈ വിഡിയോ ചെയ്യുന്നത് എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ.
രാജ് ഗുപ്ത തന്നോട് മോശമായി പെരുമാറി. ലൈംഗിക ആവശ്യങ്ങള്‍ക്ക് നിന്നുകൊടുക്കാതിരുന്നതിനാല്‍ തന്നെ പലരീതിയിലും ഉപദ്രവിക്കുകയാണ് എന്നാണ് മെഹ്റിന്‍ ഷാ പറയുന്നത്. എതിര്‍പ്പിനെ തുടര്‍ന്ന് തനിക്ക് ഭക്ഷണം പോലും പല പ്രാവശ്യം നിഷേധിച്ചുവെന്നും തന്റെ കാര്യങ്ങള്‍അന്വേഷിക്കാന്‍ പോലും തയാറായില്ലെന്നും അവര്‍ പറഞ്ഞു. കൂടാതെ തിരിച്ചുവരാന്‍ അടക്കം വിമാനടിക്കറ്റ് പോലും നല്‍കിയില്ലെന്നും ഇവര്‍ പറയുന്നുണ്ട്.
നിര്‍മ്മാതാവും സംവിധായകനും ലൈംഗികത്തൊഴിലാളികളെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ആരോപിച്ചു. ഇത് തന്നെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നുമാണ് പറയുന്നത്. ഈ വിഷയം പിന്നീട് താന്‍ പുറത്തുപറയേണ്ടതില്ലെന്ന് തീരുമാനിച്ചതാണ്. മുന്നോട്ട് പോകാം എന്ന് കരുതിയതാണ്. എന്നാല്‍ സിനിമ രംഗത്തെ മറ്റു നടിമാര്‍ക്ക് അനുഭവമായി ഇത് പങ്കുവയ്ക്കണമെന്ന് ഇപ്പോള്‍ തോന്നിയെന്ന് മെഹ്‌റിന്‍ ഷാ പറയുന്നു.