Breaking News

മുറിയിൽനിന്ന് പുറത്തിറങ്ങാതെ മൊബൈൽ ​ഗെയിം, സാന്ദ്ര രണ്ടു വ‍ർഷമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കളുടെ മൊഴി

തിരുവനന്തപുരം: പട്ടം പ്ലാമൂടിൽ ബിരുദ വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളുടെ മൊഴി. മരിച്ച സാന്ദ്ര രണ്ടു വ‍ർഷമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും കോളജിൽ പോകാറുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി. 

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് യുവതിയുടെ ബന്ധുക്കൾ മൊഴി നൽകിയത്. മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ ഗെയിം കളിക്കുന്നതായിരുന്ന യുവതിയുടെ പ്രധാന വിനോദമെന്ന് ബന്ധുക്കളുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വീടിൻെറ താഴത്തെ നിലയിലുള്ള മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. മുറിയിൽ നിന്നും മകള്‍ പുറത്തേക്കിറങ്ങാതിനാൽ സേവ്യറും മകനും ചേർന്ന് വാതിൽ തള്ളിതുറക്കുകയായിരുന്നു. ജനറൽ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top