കൊച്ചി:’സ്വർഗത്തിലെ കനി’ എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് വീട്ടുമുറ്റത്ത് വിളയിച്ചിരിക്കുകയാണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി. വെണ്ണിക്കുളം ഗവൺമെൻറ് ജെബിഎസ് വിദ്യാർത്ഥിനിയായ എൽസ എം ജോണാണ് മധുരപാവൽ എന്നും അറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് കൃഷിത്തോട്ടത്തിൽ വിളയിച്ചിരിക്കുന്നത്. പറുദീസയിലെ പഴം എന്ന പേരിലും അറിയപ്പെടുന്ന ഇവ വെണ്ണിക്കുളത്തെ വീട്ടിലെ മുറ്റം വരെ വിളഞ്ഞു പഴുത്തു നിൽക്കുകയാണ്.
ഗാഗ് ഫ്രൂട്ട് കേരളത്തിൽ വേരുപിടിക്കുന്നതേയുള്ളൂ.പഴം പാകമാകുന്നതുവരെ നാലു നിറങ്ങളിൽ ഗാഗ് ഫ്രൂട്ടിനെ കാണാൻ പറ്റും.
വൈറ്റമിൻ സിയുടെ കലവറയായ ഗാഗ് ഫ്രൂട്ടിന്റെ രുചിയും വ്യത്യസ്തമാണ്.ഒരു ചെടിയിൽനിന്ന് വർഷങ്ങളോളം കായ്ഫലം ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. ഒരേസമയം പച്ചക്കറിയായും പഴമായും ഈ ഫലം ഉപയോഗിക്കുന്നു. പഴം മുറിച്ചാൽ കടുംചുവപ്പ് നിറത്തിലാണ് അകത്തെ ചുളകൾ കാണുക. ജ്യൂസായും സൂപ്പാക്കിയും ഇല തോരൻ കറി വെച്ചും ഉപയോഗിക്കാം. വെണ്ണിക്കുളം സ്വദേശി മടത്തിപറമ്പിൽ ജോൺ എം പോളിന്റെ മകളാണ് എൽസ.
കേരള വിഷൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC