തൃശൂർ: തിരുവില്വാമലയിൽ കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയതിൽ അച്ഛനും മകനും കൂടി മരിച്ചു. അച്ഛനേയും അമ്മയേയും രണ്ടു മക്കളേയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ഒരലാശേരി സ്വദേശി 46 വയസ്സുള്ള രാധാകൃഷ്ണനും മൂത്ത മകൻ 14വയസ്സുള്ള കാർത്തികും ആണ് ഇന്ന് മരിച്ചത്. ഇന്നലെ രാധാകൃഷ്ണന്റെ ഭാര്യ ശാന്തിയും ഇളയ മകൻ രാഹുലും ഇന്നലെ മരിച്ചിരുന്നു.
കാർത്തിക്കും , രാധാകൃഷ്ണനും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. വീടിനകത്താണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് പ്രഥമിക നിഗമനം. തിരുവില്വാമലയിലെ ഹോട്ടല്‍ നടത്തിപ്പുകാരനാണ് രാധാകൃഷ്ണന്‍. കടുത്ത സാമ്പത്തിക ബാധ്യത കുടുംബത്തിന് ഉണ്ടായിരുന്നതായി പറയുന്നു.